Saturday, 21 April 2012

ഹൃദയം

നിലച്ചു പോയ ഹൃദയം 
വീണ്ടും സ്പന്ദിച്ചു തുടങ്ങിയത് 
നിന്റെ നിശ്വാസവും നെടുവീര്‍പ്പുകളും 
ചുണ്ടില്‍ മഞ്ഞ് പെയ്യിച്ചപ്പോഴാണ്
വരണ്ട സിരകള്‍ നിറഞ്ഞ് ഒഴുകിയത്   
നിന്റെ വിരലുകള്‍  കാറ്റില്‍ അലിഞ്ഞപ്പോളല്ലേ    

Friday, 20 April 2012

എന്നില്‍

ചാരമാവുന്നതിന്‍ മുന്‍പ് 
എന്നെ ഒന്ന് വന്നു കണ്ടൂടെ 
മരണ മെന്നില്‍  പുകയുന്നതിന്‍ മുന്‍പ് 
മഴയായി എന്നില്‍ പതിച്ചൂടെ 

ചിരി

ഒരു ചിരി ഭാക്കി വച്ചിട്ടില്ലേ
ഉറക്ക ചടവില്ലാത്ത ഒരെണ്ണം 
അതെനിക്ക് തന്നൂടെ 
ആര്‍ക്കും നഷ്ടമില്ലാത്തത്  

നാദം

എന്റെ ഒടക്കുഴലിന്‍ 
നാദം നിലച്ചിട്ടും 
പാട്ടിനു കാതോര്‍ക്കുന്നവളെ 
നിനക്കായ് കരുതിയ പാട്ടിന്,
നിന്നിലെക്കെത്താനുള്ള 
ശ്വാസത്തിന്റെ മിടിപ്പിന്‌ ,
നീ സംഗീതമാവുക    

രഹസ്യങ്ങള്‍

ഒരായിരം രഹസ്യങ്ങള്‍ 
നിന്റെ ചെവിയോട് 
ചേര്‍ത്ത് വക്കാന്‍ 
ഈ ഒരു രാത്രി 
പുലരാതിരിക്കണം 
നേരിയ തെരിവു വെളിച്ചം 
ജനലിലൂടെ ഒളിഞ്ഞു നോക്കുമ്പോള്‍ 

ഇരുളില്‍

ഇരുളില്‍  വെപിചരിച്ചവന്റെ 
ക്ഷേത്ര ദര്‍ശനം പോലെ 
കൗതുകം , അവന്റെ ചിന്തകള്‍ 
ഭ്രാന്തന്റെ ചുണ്ടിലെ 
ബീഡി കുറ്റിക്ക്
കഞ്ചാവിനെക്കാള്‍ രതിമൂര്‍ച്ച 
ആഭിചാരത്തിന്റെ  കള്ള് മോന്തുമ്പോള്‍ 
അവനു പുത്തന്‍ വെളിപാട് 
പാലമരത്തിലെ യക്ഷിക്ക് 
പുടവ കൊടുത്തവന്റെ ആത്മഹര്‍ഷം 
 
  

അക്കരെ

അക്കരെ, കിനാവുകള്‍ക്ക് 
വേനലിന്റെ തളര്‍ച്ച 
നാട്,വീട്ടുകാര്‍ , കൂട്ടുകാര്‍ 
നിമിഷങ്ങള്‍ക്ക് യുഗങ്ങളുടെ വിശാലത 
ഇതുവരെ നേര്‍ക്ക്‌ കണ്ടില്ലാത്തോരെന്‍
മകളെ ഒന്ന് വാരിയെടുക്കുവാന്‍ 
അറിയാതെ നീണ്ടാതെന്‍ കയ്യുകള്‍ 
അങ്ങിനെ നീണ്ടു പോവുമീ ജീവിതം  
കൊണ്ട് പോകണം കാലം
നഷ്ട സ്വര്‍ഗം വീണ്ടെടുക്കുവാന്‍    

മറുപടി

നിന്റെ മറുപടി കാത്ത് 
നില്‍ക്കുക്കുമ്പോള്‍ 
ഹൃദയ മിടിപ്പിന്
പ്രകാശത്തെക്കാള്‍ വേഗത 
തലയോട്ടിക്കുള്ളിലെ ചിന്തകള്‍ 
നിന്നെ വലം വെച്ച് കറങ്ങുന്ന 
ഗ്രഹങ്ങളെ പോലെ 
കണ്ണുകള്‍ മോണോക്രോമാടിക്  ആയി മാറുന്നു   
കണികാ സിദ്ധാന്തങ്ങളെ 
നിഴല്‍ വെല്ലുവിളിക്കുന്നു 


   

Saturday, 14 April 2012

സമാദാനം

എന്റെ അവസാന പുകച്ചുരുളുകള്‍ 
നിന്നെയോര്‍ത്തല്ല 
വിലകൂടി,അതുകൊണ്ടെറ്റം
പ്രിയമോടെ ആഞ്ഞെടുക്കുന്നു 
പ്രാണായാമാത്തിലൂടെ 
പ്രണയം മറക്കുന്നു 
ഇപ്പോള്‍ മിസ്സ്ഡ് കാളുകള്‍ 
ഭയപ്പെടുത്താറില്ല 
വശ്യമാം മെസ്സേജുകള്‍ 
എന്നെ തേടി വരാറുമില്ല 
കലങ്ങി പോയ പുഴ 
തെളിനീരാകുന്ന പോലെ 
നീ അകന്നിരിക്കുന്നു               

Friday, 13 April 2012

രാത്രി

രാത്രി ഏകാന്തയുടെ ചിറകുള്ള 
കിനാ പക്ഷിയാണ് 
കൂട്ടില്‍ അകപ്പെട്ടതുകൊണ്ട് 
പറക്കാന്‍ കഴിയാതെ 
കിളി വാതിലിലൂടെ   
പുറത്തേക്ക് നോക്കിയിരിക്കുന്ന 
എനിക്ക് ദൂരെ മിന്നുന്ന 
നക്ഷത്രങ്ങളെ നിങ്ങളോട് 
അസൂയയാണ്   

Friday, 6 April 2012

മെഴുകുതിരി

ഈ പാപ ഭാരം 
താങ്ങാവുന്നതിലും അപ്പുറമാണ് 
ഇന്നലെ ആ അരണ്ട വെളിച്ചത്തില്‍ 
വിഷമൂര്‍ച്ചയില്‍ , ബോദക്ഷയത്തിന്റെ
പുകച്ചുരുളില്‍ , 
ഞാന്‍   ഊതികെടുത്തിയത് 
അവളിലെക്കുള്ള മെഴുകു തിരിയാണ്