Saturday, 2 June 2012

ഓശാന

എന്റെ പുതിയ പാന്റിന്റെ 
പോക്കറ്റിനു ബ്ലേഡ് വച്ചവനെ 
നിനക്ക് ആയുര്‍ ആരോഗ്യ സൗഖ്യം നേരുന്നു 
പതിനഞ്ചു രൂപയുടെ പേഴ്സ് 
അവളുടെ ഫോട്ടോ 
പിന്നെ കുറെ റെയില്‍ വേ ടിക്കെറ്റുകള്‍
അതുകൊണ്ട് നീ ഗതിയാര്‍ജ്ജിക്കുമെങ്കില്‍ 
നിനക്ക് മംഗളം , ഓശാന

Thursday, 31 May 2012

കൊടുംകാറ്റു പോല്‍

കൊടുംകാറ്റു പോല്‍ 
അവന്‍ വന്നപ്പോള്‍ 
എതിര്‍ക്കാന്‍ അശക്തയായിരുന്നു   
സ്നേഹം വിപ്ലവമെന്നും 
മൗനം പ്രണയത്തിന്റെ ഭാഷയെന്നും 
കാതില്‍ ചുണ്ട് ചേര്‍ത്ത്‌
പുറത്തു പെയ്യുന്ന മഴ കേള്‍ക്കാതെ 
അവന്‍ പറഞ്ഞു 
എല്ലാം കേള്‍ക്കുക മാത്രം 
ഒന്നും പറയാനാവുന്നില്ല 
അത്രത്തോളം തളര്‍ന്നു പോകുന്നു 
എന്റെ ശ്വാസം പോലും 
അവന്‍ കട്ടെടുക്കുന്നു
പിന്നെ ഇരുട്ടിലേക്ക് മറയുന്ന 
അവനെ നോക്കി 
ഇരുണ്ട ദിവസങ്ങളിലൂടെ 
ഞാനും കുറെ സ്വപ്നങ്ങളും    

നാല് അറകളിലും

ഹൃദയത്തിന്റെ നാല് അറകളിലും
പടര്‍ന്നു പോയ അര്ബുധമാണ് നീ
വേദനയുടെ എല്ലാ വേളയിലും
എങ്ങിനെ എനിക്ക്
ആനന്ദിക്കാന്‍ കഴിയുന്നു
പ്രണയത്തിന്റെ ലഹരി നുരഞ്ഞ
കാമമാണ്‌ നീ
ഒരു പൂവ് നുള്ളുന്ന പോലെ
ഏകാന്തതയെ ഉമ്മവച്ച് ഉണര്‍ത്താന്‍
നീ ഉണ്ടാവണം

തടവറ

ഞാന്‍ നിന്നില്‍ അനുരക്ത്തനാകുമ്പോള്‍
ഓര്‍മകളില്‍ നിന്റെ മുഖം മഞ്ഞു മൂടുന്നു
മനസ്സ് അലയിളകിയ തടാകത്തിന്റെ
അവ്യ്ക്ത്തമാം മേനി പോലെ
പ്രണയം ഒരാണിന്റെ കുളമ്പടി ഒച്ചക്കും
പെണ്ണിന്റെ കാത്തിരിപ്പിനും ഇടയിലുള്ള
ഒറ്റയടിപ്പാതയാണ്
നീ നടുക്കടളിലെ ചുഴിയാണ്
ചുഴിയില്‍ ആണ്ടു പോയ എനിക്ക്
നിന്നില്‍ ചിറകടിക്കാനെ കഴിയൂ
ഉന്മാദ ദിനങ്ങളില്‍
നിന്റെ രഹസ്യങ്ങളെ ഞാന്‍ കട്ടെടുക്കുന്നു
എന്റെ വിറയാര്‍ന്ന ചുണ്ടിനെ
നീ പരാജയപ്പെടുത്തുന്നു
ഞാന്‍ എന്നും നിന്റെ തടവറയിലാണ്
കാരണം പ്രണയം തടവറ സ്രിഷ്ട്ടിക്കുന്നു

രാത്രി

ഒരു മഴയോടെ
എല്ലാം തീരുമെങ്കില്‍
തീരട്ടെ
രാത്രി ഒലിച്ചിറങ്ങുന്ന
മഴയിലേക്ക്‌
പരാജിതന്റെ തളര്‍ന്ന കാല്‌
വേച്ചു വെച്ച് നടക്കുന്നവന്റെ
എവിടെയും മരണത്തിന്റെ ഗന്ധം

നെല്ലിക്ക

ചൂരല്‍ മലയുടെ മേലെ
പൊളിഞ്ഞു വീഴാറായ
ചെറിയ സ്കൂളിലേക്ക്
ആകെ എത്തിയ കുട്ടി ഞാനാണ്
മേഘങ്ങളില്‍ ചോര പൊടിഞ്ഞപ്പോള്‍
ആദ്യം ഭീതി , പിന്നീട് അമര്‍ഷം ,സങ്കടം
ഒടുവില്‍ നെല്ലിക്ക പോലെ മധുരം

ചോര

എല്ലുന്തി ചോര വറ്റിയ
പുഴയുടെ ചിതാ ഭസ്മം
കടലിലേക്ക്‌ വലിച്ചെറിഞ്ഞു
തിരികെ പോരുമ്പോള്‍
കാല്‍ വെള്ളയില്‍ കുത്തിയ
ശംഖു പോലെ
ആരോ വിളിക്കുന്നു
കാറ്റിനു ചെവി കൊടുക്കാതെ
മണലിലൂടെ ,
പൈന്‍ മരങ്ങള്‍ക്കിടയിലൂടെ
തെരിവിലൂടെ
ഓടി ഒളിച്ചു

ഒരിക്കല്‍

ഒരിക്കല്‍ നിന്റെ
നീല കണ്ണുകളെ
നേര്‍ത്ത ശബ്ദത്തെ
എണ്ണ കറുപ്പുള്ള കവിളിനെ
മാംസള മേനിയെ
ഒലിവ്‌ ഇലയുടെ
മൃദുലതയോടെ പ്രണയിച്ചു
ഹൃദയം തളര്‍ന്നു
പോകുമ്പോള്‍
തലമുടി തഴുകുന്ന
വിരലുകളെയും
മഴ പെയ്യുമ്പോള്‍
ചുട്ടു പൊള്ളുന്ന മാറിനേയും
പ്രണയിച്ചു
ഇന്ന് വേരുകള്‍ ഉണങ്ങി
ഇലകളെല്ലാം കൊഴിഞ്ഞപ്പോള്‍
നീ എന്ന സത്യത്തെ
വെറ്റില ഗന്ധത്തോടെ പ്രണയിച്ചു

മണല്‍

കവുങ്ങിന്‍ തോപ്പിലൂടെ
ഇരച്ചു വരണ കാറ്റിന്
ഒഴുകാന്‍ മറന്ന പുഴയിലെ
മണല്‍ തിട്ടയോട്
തോന്നുന്ന വാത്സല്ല്യമല്ലേ
പ്രണയം മറന്ന അവനോട് നിനക്കും

വിരല്‍

നിളക്ക് കുറുകെ
വെള്ളിയാംകല്ല് പാലം
വശ്യമാം കാഴ്ച്ച
പിറന്ന പടി
പുഴയുടെ മേനിയെ ചുംബിച്ച്
ഒരു മോതിര വിരല്‍ പോലെ
സല്ലാപങ്ങളുടെ , സൗഹൃദങ്ങളുടെ
പ്രണയത്തിന്റെ വേരോട്ടങ്ങളിലേക്ക്
ഓര്‍മയുടെ കടത്ത് തോണിയിലേക്ക്‌
നിന്നെ കണ്ണിമ വെട്ടാതെ നോക്കണ
തൃത്താലം ഏന്തിയ കലാലയം
വര്‍ഷവും വേനലും ഗ്രീഷ്മവും
നിന്നിലൂടെ എന്നിലേക്ക്‌

പാലം

കുറ്റിപ്പുറം പാലം കവിഞ്ഞ്
പുഴ ഒഴുകാന്‍
ഭഗവതിക്ക് വഴിപാടു നേര്‍ന്നു
ഇന്നാല്‍ പിന്നെ സ്കൂളില്‍
പോവണ്ടല്ലോ ,
പഴംബോരി മാഷടെ
അടീം കൊള്ളണ്ട

ബലി

അവറ്റകളെ
ബലിക്ക് വേണ്ടി പോറ്റിയതാണ്
എന്നിട്ടും അയാള്‍ ലക്‌ഷ്യം മറന്നു
രാത്രി കുരുതിയുടെ
ചുവന്ന വെള്ളം കണ്ട്
പകച്ചു നിന്ന എന്നെയും
ബലിക്കായി കൊണ്ട് വന്നതാണല്ലോ
ബലികല്ല് വല്ലാതെ
മിനുസമുള്ളതായിരിക്കുന്നു
നിലത്തു തളം കെട്ടിയ ചോര
കറുത്തിരിക്കുന്നു
എന്നിട്ടും അയാള്‍ ലക്‌ഷ്യം മറന്നു

കല്ലറ

ഒടുവില്‍
നിന്റെ ഹൃദയത്തിനു മീതെ
എന്റെ ചുംബനം നിറയുമ്പോള്‍
ആകാശത്തു നിന്ന്
ചെമ്പകവും പനീര്‍ പൂക്കളും
മഞ്ഞു പോലെ പെയ്യുമ്പോള്‍
നിന്റെ കല്ലറക്കുമേല്‍
കാലത്തിന്റെ മണി മുഴക്കം
ഞാന്‍ ഉയര്‍ത്ത് എണീറ്റ്‌ കഴിഞ്ഞിരിക്കുന്നു
എന്റെ കല്ലറ പിളര്‍ന്നിരിക്കുന്നു
നിന്റെ വരവ് കാത്ത്
ഞാനീ അത്തിമര ചുവട്ടില്‍ ഇരുന്നോളാം
സൂചി പോയ ഘടികാരമേ
അവളുടെ കല്ലറ പിളര്‍ക്കേണമേ

ആവി

മരണത്തിന്റെ നിറത്തെ കുറിച്ച്
പലപ്പോഴും ചിന്തിച്ചു
കറുപ്പല്ല , വെളുപ്പുമല്ല
ചവച്ചു തുപ്പിയ
മുറുക്കാന്‍ പോലെ
എന്തോ ഒന്ന്
മഞ്ഞു മൂടിയ
കാഴ്ച്ചകള്‍ മാടി വിളിക്കുന്നത്‌
പതഞ്ഞു നുരയുന്ന
മരണത്തിന്റെ ആവി പാറുന്ന യവ്വ്വനം

മുഖങ്ങള്‍

കുറെ മുഖങ്ങള്‍
കറുത്ത തെരുവുകള്‍
സത്രത്തിലെ ചളി പുരണ്ട
ചുവര്‍ ചിത്രങ്ങള്‍
അവളുടെ മാംസള
ദേഹത്തെ രുചിച്ചു
എന്നിട്ടും അവളിലെ
മനസ്സിന്റെ കന്യകാത്വം
ഒരു പളുങ്ക് പോലെ

അത്തറിന്റെ ഗന്ധം

സ്ലേറ്റിലെ മാര്‍ക്ക്
മഴ നനയാതെ
ആരും കാണാതെ
അവള്‍ക്കു കാണിച്ചു കൊടുക്കുമ്പോള്‍
കവിളില്‍ പതിയുന്ന
മാങ്ങയുടെ മണമുള്ള ഉമ്മകള്‍
നനഞ്ജോലിച്ച എന്നെ
തലോടുന്ന ഷാളിന്
പയറു കറിയുടെ മണം
ലോകത്തിനു മുഴുവന്‍
അത്തറിന്റെ ഗന്ധം

മുന്തിരി

നിന്റെ മുന്തിരി കണ്ണുള്ള മാറും
ഹൃദയമുരുക്കുന്ന നോട്ടവും
അതില്‍ ഉരുകി ഒലിക്കുന്ന
ആത്മാവും , ചിരിയും
ഈ നഗരത്തിന്റെ ഭ്രാന്തും
നിന്റെ കുഴിമാടത്തില്‍ കിടന്നുറങ്ങുന്നു

വ്യാഴവട്ടം

ഒരു യുദ്ധത്തിന്റെ
മേലങ്കികള്‍ ഇല്ലാതെ
നീ എന്നെ കീഴ്പ്പെടുത്തുന്നു
യാമങ്ങള്‍ക്ക് വേഗത കൂടുമ്പോള്‍
നീ വിയര്‍ത്തു
ഈ ഇരുട്ട് മുറിയിലേക്ക്
ലോകത്തിലെ സര്‍വ സുഖങ്ങളും
പുഴ പോലെ എത്തി
സൂര്യന്‍ ഉണര്‍ന്നപ്പോള്‍
പുഴ വറ്റി
വീണ്ടും വരണ്ട പകല്‍
പിന്നെ കാലങ്ങളെ
ഭേദിച്ച് നീ വരുന്നത്
തൂണിന്റെ മറവിലൂടെ
ഒളിഞ്ഞു നോക്കി
കാത്തിരിപ്പിന്റെ വ്യാഴവട്ടം

കുളിമുറി

കുളിമുറിക്കുള്ളില്‍
എന്റെ നഗ്നതയുടെ ഇരുട്ടിലേക്ക്
ജനല്‍ വഴി
തെരിവു വെളിച്ചം ഒളിഞ്ഞു നോക്കുന്നു
അഴുക്കു ചാലില്‍ നിന്ന്
ഉടഞ്ഞു പോയ യാമങ്ങള്‍
വീണ്ടെടുക്കുന്നു
അവള്‍ക്കായ് എഴുതിവച്ച കത്ത്
മുളം കൂട്ടങ്ങല്‍ക്കിടയിലൂടെ വന്ന
കാറ്റ് കൊണ്ട് പോയി

Saturday, 5 May 2012

മുറിയില്‍

മരവിച്ച് വിറക്കുമ്പോള്‍ 
ഗ്ലാസ്സില്‍ നിറയുന്ന 
ചുവന്ന വെള്ളം 
മുറിയില്‍ മയങ്ങാന്‍ കൊതിക്കുന്ന 
കറുത്ത പുക 
അച്ചാറില്‍ നീറിയെരിയുന്ന 
നാവിലേക്ക് 
ആപ്പിളിന്റെ അനുനയം 
അതിലേറെ അവളുടെ കിതപ്പ്
മൊബൈല്‍ കണ്ണിലൂടെ 
കാഴ്ച്ച കാണുന്ന മനസ്സുകളുടെ 
ഞരമ്പ്‌ രോഗം 
എല്ലാം മറക്കാന്‍ 
വീണ്ടും വീണ്ടും 
നിറയുന്ന ചുവന്ന ലഹരി  

Saturday, 21 April 2012

ഹൃദയം

നിലച്ചു പോയ ഹൃദയം 
വീണ്ടും സ്പന്ദിച്ചു തുടങ്ങിയത് 
നിന്റെ നിശ്വാസവും നെടുവീര്‍പ്പുകളും 
ചുണ്ടില്‍ മഞ്ഞ് പെയ്യിച്ചപ്പോഴാണ്
വരണ്ട സിരകള്‍ നിറഞ്ഞ് ഒഴുകിയത്   
നിന്റെ വിരലുകള്‍  കാറ്റില്‍ അലിഞ്ഞപ്പോളല്ലേ    

Friday, 20 April 2012

എന്നില്‍

ചാരമാവുന്നതിന്‍ മുന്‍പ് 
എന്നെ ഒന്ന് വന്നു കണ്ടൂടെ 
മരണ മെന്നില്‍  പുകയുന്നതിന്‍ മുന്‍പ് 
മഴയായി എന്നില്‍ പതിച്ചൂടെ 

ചിരി

ഒരു ചിരി ഭാക്കി വച്ചിട്ടില്ലേ
ഉറക്ക ചടവില്ലാത്ത ഒരെണ്ണം 
അതെനിക്ക് തന്നൂടെ 
ആര്‍ക്കും നഷ്ടമില്ലാത്തത്  

നാദം

എന്റെ ഒടക്കുഴലിന്‍ 
നാദം നിലച്ചിട്ടും 
പാട്ടിനു കാതോര്‍ക്കുന്നവളെ 
നിനക്കായ് കരുതിയ പാട്ടിന്,
നിന്നിലെക്കെത്താനുള്ള 
ശ്വാസത്തിന്റെ മിടിപ്പിന്‌ ,
നീ സംഗീതമാവുക    

രഹസ്യങ്ങള്‍

ഒരായിരം രഹസ്യങ്ങള്‍ 
നിന്റെ ചെവിയോട് 
ചേര്‍ത്ത് വക്കാന്‍ 
ഈ ഒരു രാത്രി 
പുലരാതിരിക്കണം 
നേരിയ തെരിവു വെളിച്ചം 
ജനലിലൂടെ ഒളിഞ്ഞു നോക്കുമ്പോള്‍ 

ഇരുളില്‍

ഇരുളില്‍  വെപിചരിച്ചവന്റെ 
ക്ഷേത്ര ദര്‍ശനം പോലെ 
കൗതുകം , അവന്റെ ചിന്തകള്‍ 
ഭ്രാന്തന്റെ ചുണ്ടിലെ 
ബീഡി കുറ്റിക്ക്
കഞ്ചാവിനെക്കാള്‍ രതിമൂര്‍ച്ച 
ആഭിചാരത്തിന്റെ  കള്ള് മോന്തുമ്പോള്‍ 
അവനു പുത്തന്‍ വെളിപാട് 
പാലമരത്തിലെ യക്ഷിക്ക് 
പുടവ കൊടുത്തവന്റെ ആത്മഹര്‍ഷം 
 
  

അക്കരെ

അക്കരെ, കിനാവുകള്‍ക്ക് 
വേനലിന്റെ തളര്‍ച്ച 
നാട്,വീട്ടുകാര്‍ , കൂട്ടുകാര്‍ 
നിമിഷങ്ങള്‍ക്ക് യുഗങ്ങളുടെ വിശാലത 
ഇതുവരെ നേര്‍ക്ക്‌ കണ്ടില്ലാത്തോരെന്‍
മകളെ ഒന്ന് വാരിയെടുക്കുവാന്‍ 
അറിയാതെ നീണ്ടാതെന്‍ കയ്യുകള്‍ 
അങ്ങിനെ നീണ്ടു പോവുമീ ജീവിതം  
കൊണ്ട് പോകണം കാലം
നഷ്ട സ്വര്‍ഗം വീണ്ടെടുക്കുവാന്‍    

മറുപടി

നിന്റെ മറുപടി കാത്ത് 
നില്‍ക്കുക്കുമ്പോള്‍ 
ഹൃദയ മിടിപ്പിന്
പ്രകാശത്തെക്കാള്‍ വേഗത 
തലയോട്ടിക്കുള്ളിലെ ചിന്തകള്‍ 
നിന്നെ വലം വെച്ച് കറങ്ങുന്ന 
ഗ്രഹങ്ങളെ പോലെ 
കണ്ണുകള്‍ മോണോക്രോമാടിക്  ആയി മാറുന്നു   
കണികാ സിദ്ധാന്തങ്ങളെ 
നിഴല്‍ വെല്ലുവിളിക്കുന്നു 


   

Saturday, 14 April 2012

സമാദാനം

എന്റെ അവസാന പുകച്ചുരുളുകള്‍ 
നിന്നെയോര്‍ത്തല്ല 
വിലകൂടി,അതുകൊണ്ടെറ്റം
പ്രിയമോടെ ആഞ്ഞെടുക്കുന്നു 
പ്രാണായാമാത്തിലൂടെ 
പ്രണയം മറക്കുന്നു 
ഇപ്പോള്‍ മിസ്സ്ഡ് കാളുകള്‍ 
ഭയപ്പെടുത്താറില്ല 
വശ്യമാം മെസ്സേജുകള്‍ 
എന്നെ തേടി വരാറുമില്ല 
കലങ്ങി പോയ പുഴ 
തെളിനീരാകുന്ന പോലെ 
നീ അകന്നിരിക്കുന്നു               

Friday, 13 April 2012

രാത്രി

രാത്രി ഏകാന്തയുടെ ചിറകുള്ള 
കിനാ പക്ഷിയാണ് 
കൂട്ടില്‍ അകപ്പെട്ടതുകൊണ്ട് 
പറക്കാന്‍ കഴിയാതെ 
കിളി വാതിലിലൂടെ   
പുറത്തേക്ക് നോക്കിയിരിക്കുന്ന 
എനിക്ക് ദൂരെ മിന്നുന്ന 
നക്ഷത്രങ്ങളെ നിങ്ങളോട് 
അസൂയയാണ്   

Friday, 6 April 2012

മെഴുകുതിരി

ഈ പാപ ഭാരം 
താങ്ങാവുന്നതിലും അപ്പുറമാണ് 
ഇന്നലെ ആ അരണ്ട വെളിച്ചത്തില്‍ 
വിഷമൂര്‍ച്ചയില്‍ , ബോദക്ഷയത്തിന്റെ
പുകച്ചുരുളില്‍ , 
ഞാന്‍   ഊതികെടുത്തിയത് 
അവളിലെക്കുള്ള മെഴുകു തിരിയാണ്

Friday, 30 March 2012

അവന്‍

അകലെ കുളംബടിയോച്ച കേള്‍ക്കുന്നു 
ഈ കോരി ചൊരിയുന്ന മഴയത്തും 
അവന്റെ വേഗത കുറയുന്നില്ല 
യുദ്ധം എന്നും അങ്ങനെയാണല്ലോ 
ചോരയുടെ മണം അവനെ തഴുകി 
അലയുന്ന കാറ്റിനു പോലും ഉണ്ട് 
വിജയങ്ങളെല്ലാം അവന്റെ മാത്രം
എന്നിലേക്ക്‌ തളര്‍ന്നു വീഴുമ്പോഴും 
അവന്‍ വിജയിക്കുന്നു       

Thursday, 29 March 2012

എന്റെ പാടം

എത്ര മോഹിച്ച്‌ നട്ടതാണ് 
എന്നിട്ടും ഞാറു കരിഞ്ഞു പോയി 
പാടം വരണ്ടെന്റെ 
തൊണ്ട പൊട്ടി 
ഇല്ല കാര്‍മേഘങ്ങള്‍ 
കത്തിയാളുന്നു പകല്‍ 
മണ്ണാന്റെ കാള പോല്‍ 
എന്റെ പാടം   
  

Wednesday, 28 March 2012

PRASANTHAVANAM: ആത്മഹത്യ

PRASANTHAVANAM: ആത്മഹത്യ: എന്നെ സ്നേഹിക്കുന്നവന്റെ  ഇടം കയ്യും  വെറുക്കുന്നവന്റെ വലം കയ്യും  കഴുത്തു ഞെരിക്കുന്നു  ആത്മഹത്യ , ജീവന്‍ പറന്നു പോകുന്നത്  കാണാനുള്ള എന്റ...

ആത്മഹത്യ

എന്നെ സ്നേഹിക്കുന്നവന്റെ 
ഇടം കയ്യും 
വെറുക്കുന്നവന്റെ വലം കയ്യും 
കഴുത്തു ഞെരിക്കുന്നു 
ആത്മഹത്യ ,
ജീവന്‍ പറന്നു പോകുന്നത് 
കാണാനുള്ള എന്റെ ജിജ്ഞാസയാണ് 
ഒലിച്ചിറങ്ങുന്ന ചലത്തിലേക്ക് 
ഈച്ചകള്‍ കൂട് കൂട്ടുന്നതും 
പറന്നു പോകുന്നതും ഹരമാണ് 
പൊയ്ക്കോളൂ , എനിക്ക് ഭ്രാന്താണ് 


Tuesday, 27 March 2012

നീ

ഒരു കൊച്ചു പെണ്‍ കുട്ടിയുടെ
നെറ്റിയില്‍ തോക്ക് വച്ച് ,
തളര്‍ന്ന വീണവളുടെ
മാംസം നുകര്‍ന്ന നീ
സാമ്രാജ്ജ്യ ശക്തിയാണെന്ന്
സ്വയം  പുലംബുമ്പോള്‍
ഞങ്ങള്‍ക്കറിയാം,
നിന്റെ രാജ്യവും നിറവും
അവള്‍ക്കു നഷ്ടപെടാന്‍
മാനമെങ്കിലും ഉണ്ട് ,
നീ ഏത് നഷ്ടത്തിന്റെ
പരിചാരകനാണ്

Monday, 26 March 2012

പ്രണയ ലേഖനം

 പഴയ ചെല്പാര്‍ക്കിനാല്‍
കോറി വരഞ്ഞും , വരച്ചും
സൂക്ഷിച്ച നിന്റെ പഴയ
പുസ്തകം  ,
ലാബിന്റെ പുറകിലും
അത്തിമര ചോട്ടിലും
പേടിച്ചു വിറച്ച് ,
നിന്നിലേക്ക്‌ മാത്രം ചുരുങ്ങിയ
ഇടവേളകളും സന്ധ്യകളും
മുറിഞ്ഞ വാക്കിനാല്‍
നീ എഴുതി വച്ചിരിക്കുന്നു 
നിന്റെ പ്രണയ ലേഖനം


Saturday, 24 March 2012

ക്യാമറ

അവന്റെ  ക്യാമറക്ക്‌  
കോങ്കണ് ഉണ്ട്  
അല്ലേല്‍, 
പൂച്ചയെ ഫോക്കസ് ചെയ്യുമ്പോ 
കാക്കയെ കിട്ടോ 
അതോ ഇതും ഒരു 
ക്യാമറ ട്രിക്ക് ആണോ 


Friday, 23 March 2012

വേനല്‍ മഴ

ഇടപ്പാളില്‍ നിന്ന് പാലക്കാട്ടേക്ക്  .ബസ്സില്‍ , എല്ലാം എടുത്തോ ആവോ , ബാഗ്‌ ആകെ ഒന്നുകൂടി തപ്പി , എല്ലാം എടുത്തിട്ടുണ്ട് , അരികില്‍ തള്ളിപിടിച്ചിരിക്കുന്നവന്‍ ഇടയ്ക്കിടെ ഉറങ്ങി വീഴുന്നുണ്ട്‌ . ഫോണിലേക്ക് കണ്ണും കയ്യും തിരിഞ്ഞു . വേനല്‍ ആണെന്ന കാര്യം മറന്നെത്തിയ മഴ , ആരെയോ തോല്പ്പിക്കാനെന്നപോലെ ഏതോ പെണ്ണിന്റെ പേരും പറഞ്ഞു ഒരു പാട്ട് . ഈ യാത്ര എത്രയോ തവണ മാറ്റിവെക്കാന്‍ നോക്കി, നടന്നില്ല. ആശുപത്രിയില്‍ അല്പസമയത്തിനുള്ളില്‍ എന്റെ കുഞ്ഞു പിറന്നു വീഴാന്‍ പോകുന്നു , അവളും ആദ്യം തിരക്കുന്നതെന്നെ ആയിരിക്കും.പുറത്തു നിന്ന് വീശുന്ന കാറ്റിനു എന്റെ വിയര്‍പ്പു വറ്റിക്കാനായില്ല .   
                                    പാലക്കാട് ടൌണ്‍ , ഇറങ്ങി നടന്നു , ഒരു സ്ത്രീയുടെ കയ്പിടിച്ചു  നിന്നിരുന്ന പെണ്‍കുട്ടി ഓടി വന്നു എന്നെ കെട്ടി പിടിച്ചു , അച്ഛാ , അവള്‍ ഉറക്കെ , ഉറക്കെ വിളിച്ചു , ആ സ്ത്രീ കരഞ്ഞോണ്ട് എന്റെ നേരെ അടുത്തു . ദൈവമേ ചുട്ടു പൊള്ളുന്നു, മജ്ജയും മാംസവും ഉരുകിയൊലിക്കുന്നു, അസ്ഥി പൊടിഞ്ഞു പോകുന്നു . ആളുകളുടെ ദയനീയമായ നോട്ടം . തലകുഴയുന്നു . പെട്ടന്ന് ബ്രേക്കിട്ട ബസ്സില്‍ , മുന്‍ സീറ്റില്‍ തലയിടിച്ചു എന്റെ ഉറക്കം ഉടഞ്ഞു . വിയര്‍ത്തൊലിക്കുന്ന കണ്ണ് ഷര്‍ട്ട്‌ കൊണ്ട് തുടച്ചു . അടുത്ത സ്റ്റോപ്പില്‍ ഇറങ്ങി . കിട്ടിയ ബസ്സില്‍ ഇടപ്പാളിലേക്ക് , അവളേം കുട്ടിയേം കാണണം ,......................  
                                                    

Thursday, 22 March 2012

സൗഹൃദം

സൗഹൃദം മലമുകളില്‍ നിന്ന് 
താഴ്വാരങ്ങളിലേക്കു വീണുടഞ്ഞു .
കൊന്ന പൂത്തപ്പോള്‍ 
പ്രണയം തളിര്‍ത്തത്
അവനോ നീയോ അറിഞ്ഞില്ല .
കാണികള്‍ കല്ലെറിഞ്ഞപ്പോള്‍ 
ഏറ്റ മുറിവ് 
തിരിച്ചറിവിന്റെ ഇത്തിരി വെട്ടം 
പരത്തി , മിന്നാമിന്നി പറന്നു പോയി . 
     

Saturday, 17 March 2012

ഒരുവരി കവിത

നിന്നിലേക്ക്‌ അലിഞ്ഞ് ഞാന്‍ 
ലോകം കീഴടക്കിയവനെ പോലെ
ആഹ്ലാദിക്കുമ്പോള്‍  
ഗ്രീഷ്മം കാറ്റിനെ 
മാറോട് അടുക്കുമ്പോള്‍ 
നിന്‍റെ താളുകളില്‍ 
ഒരുവരി കവിത 
ഞാനായിരിക്കും 

ചുവര് നിറയും വരെ


കരിക്കട്ടകൊണ്ട് ചുവരില്‍ 
നിന്റെ എന്റെയും 
പേര് എഴുതി 
വിയര്‍ത്തൊലിച്ച എന്നെ 
തല്ലിയ ടീച്ചറെ 
നീ എന്തിനു കല്ലെറിഞ്ഞു 
അതോണ്ടല്ലേ രണ്ടാള്‍ക്കും 
അച്ഛനെ കൊണ്ടുവരെണ്ടിവന്നത്
നീ കരഞ്ഞോ , ഞാന്‍ കരഞ്ഞില്ല 
ഇനിയും ഏഴുതും       
ചുവര് നിറയും വരെ 

Friday, 16 March 2012

തോക്ക്

നിന്റെ തോക്ക് 
എന്റെ ചങ്കിലാണ് 
വിയര്‍ക്കുന്ന ചങ്കിലേക്ക്‌ 
വിറയാര്‍ന്ന വിരല്‍ അമരുമ്പോള്‍ 
ഞാന്‍ അറിയുന്നു 
നീയും എന്നെ സ്നേഹിച്ചിരുന്നു   

ചില്ല്

ലഹരി നുരയുന്ന 
മഞ്ഞവെളിച്ചത്തില്‍ 
ചിന്തകള്‍ വീണുടഞ്ഞ ചില്ല് പോലെ, 
കുമിഞ്ഞു കൂടുന്ന സിഗരറ്റിന്റെ 
ചുവന്ന കണ്ണുകള്‍ 
തളം കെട്ടികിടക്കുന്ന ചോരയിലേക്ക്‌    
കുത്തികെടുത്തി  
ഞാന്‍ ഉറക്കെ വിളിച്ചു പറയുന്നു 
എന്റെ രാത്രികള്‍ കട്ട് തിന്നോളെ
അവന്റെ പകലിനെ വെറുതെ വിടു  

Wednesday, 14 March 2012

അറസ്റ്റ്

ജാമ്യമില്ല വാരന്റുമായി നിന്ന 
അവളില്‍ നിന്ന്  
ഓടിയൊളിക്കാന്‍ 
ഞാന്‍ ആശക്ത്തനായിരുന്നു
വില്ലുമായി  നില്‍ക്കുന്ന വേടാ 
ഞാന്‍ അവള്‍ക്കു വിധേയനാണ് 
തടവറയിലേക്ക് പോകുന്നവന്റെ 
അനുസരണയോടെ 
അവളെ ഞാന്‍ പിന്തുടരുന്നു 
 

Tuesday, 13 March 2012

വിരുന്നുകാരി

ഒരു  നിമിഷത്തിന്റെ    
മരണത്തിനെ   
എന്റെ പുതപ്പിലേക്ക് 
മയങ്ങുവാന്‍ വിളിക്കുന്നു  
നിലവിളക്ക്  കൊളുത്തണം 
വസന്തം എത്താന്‍ മടിച്ച 
എന്റെ കുടിലിലേക്ക് 
ആദ്യമെത്തുന്ന 
വിരുന്നുകാരിയല്ലേ നീ 


പരീക്ഷ

ചോദ്യ പേപ്പറില്‍ 
കുറെ ചതുര കള്ളികള്‍ മാത്രം 
ഒന്നും വായിക്കാന്‍ പറ്റുന്നില്ല 
മലയാളം സോഫ്റ്റ്‌വെയര്‍ 
നഷ്ട്ടപെട്ടിരിക്കുന്നു 
എന്നിലുടെ കടന്നു പോകുന്ന 
സമയത്തിനു വേഗത ഏറുന്നു
ഉത്തര കടലാസിലെ 
ചതുര കള്ളികള്‍ 
ചൂതു നഷ്ട്ടപെട്ടവന്റെ 
വിലാപ കാവ്യമാകുന്നു            
     

Monday, 12 March 2012

ഫിനിക്സ് പക്ഷി

കത്തിയെരിയുന്ന സിഗരെറ്റിലെ 
അവസാന ശ്വാസം 
ആസ്വദിക്കുന്നവന്റെ 
ഉള്ളിലെ ചിന്തക്ക് 
ഫിനിക്സ് പക്ഷിയെ പോലെ
പറക്കാം 
ഉയര്‍ന്നു പൊങ്ങുന്ന പക്ഷി 
നിന്നെ കാത്തിരിക്കുന്നത് 
കത്തിയാളുന്ന സൂര്യനാണ് 
    

ഭ്രാന്ത്‌

എന്റെ  മറവിയില്‍ 
നീ ഒളിക്കുമ്പോള്‍ 
വിഭ്രാന്തിയുടെ വെളിച്ചപ്പാട് 
ഉറഞ്ഞു തുള്ളി 
അമ്പലത്തിനു തീയിടുന്നു 
പിന്നെ, 
നേര്‍ത്ത കാറ്റ്  ചിണുങ്ങുമ്പോള്‍ 
പാതി ഉണങ്ങിയ തലമുടി ഉലയുമ്പോള്‍ 
ഓര്‍മ്മകള്‍ ഘനീഭവിക്കുന്നു      
   

Sunday, 11 March 2012

പാമ്പ്

എന്റെ കഴുത്തില്‍ 
വിഷ പാമ്പ് കണക്കെ 
ചുറ്റി കിടക്കുന്നു 
നീ കെട്ടിയ താലി 
ഫാനിന്റെ മണ്ടയില്‍ 
ഒരു സാരി തുമ്പിലേക്ക്‌ 
ഒതുങ്ങുമ്പോള്‍ ,
ഞാന്‍ ചിരിക്കും 
നിലത്തു ചത്തു കിടക്കുന്ന 
ആ താലിയെ ഓര്‍ത്ത്‌ 

കതക്

രാത്രി വന്ന് 
കതക് തട്ടുന്നവന്റെ 
ഔപചാരികത 
എന്നെ വിസ്മയിപ്പിക്കാറില്ല 
ബാക്കി വാങ്ങാന്‍ 
മടിക്കുന്നതിന്റെ 
പൊരുളോ സത്യമോ 
അന്വേഷിക്കാറുമില്ല


Saturday, 10 March 2012

യുദ്ധം


അരികില്‍ നീ ഇരിക്കുമ്പോള്‍ 
തലയില്‍ ഒരു 
യുദ്ധം നടക്കുന്ന പ്രതീതി 
ചിലപ്പോള്‍ മരിച്ചു വീഴുന്നു 
വീണ്ടും ജീവിക്കുന്നു 
ചിരിക്കുന്നു കരയുന്നു 
ഒന്നുറപ്പാണ്, 
യുദ്ധം  എല്ലാവരുടെയും  
സമാധാനം തകര്‍ക്കും 
   

Friday, 9 March 2012

നീയും ഞാനും

പ്രിയനേ ,
 ഞാന്‍ നിന്നിലേക്ക്‌ 
വല്ലാതെ ചുരുങ്ങുകയും 
ഒതുങ്ങുകയും ചെയ്യുന്നു 
എന്റെ ചുറ്റിലും കറങ്ങുന്ന 
പ്രപഞ്ച ഗോളങ്ങള്‍ 
നിരര്‍ത്ഥം ആവുകയും       
നീ അര്‍ത്ഥവത്താവുകയും  ചെയ്യുന്നു 
നിന്നിളുടെ ഒലിക്കുന്ന
പകലും രാത്രിയും 
എന്റെ ദിനങ്ങളെ 
പങ്കിട്ടെടുക്കുന്നു  

മൊബൈല്‍

ട്രെയിനിനു തല വച്ച 
സുഹൃത്തെ 
നിന്റെ നാട്ടില്‍ 
ടച്ച്‌ ലെസ്സ്  മൊബൈല്‍ 
കിട്ടുമെങ്കില്‍ കൊടുത്ത് വിടുക 
എന്റെ വിരലൊക്കെ 
മെസ്സേജ് ചെയ്ത്
തേഞ്ഞു പോയി 

മാങ്ങ


മാവുമേല്‍ നില്‍ക്കണ
ചിടുങ്ങനെ വീഴത്തണം  
പച്ച മാങ്ങേല്‍ ഉപ്പു ചേര്‍ത്ത്
ഒരു ചവക്കു വിഴുങ്ങണം 
ആദ്യം അതിനൊരു 
കല്ലിനാല്‍ ഉന്നമോടെ എറിയണം
വായില്‍ നിറയും 
കടലിനെ ആരുമറിയാതെ ഇറക്കണം          

Thursday, 8 March 2012

ചുംബനം

കാമുകിയുടെ ചുംബനം 
സഹതാപത്തിന്റെ വിഷം  
പുരട്ടി വച്ചിരിക്കുന്നു 
ഭാര്യയുടെ ചുംബനം 
പ്രേത ഭവനത്തിലെ കാറ്റു പോലെ
എരിഞ്ഞ് പൊള്ളുന്ന സിഗരെറ്റിനാല്‍
നീറുന്ന ചുണ്ടേ നീ ഒഴിഞ്ഞു മാറുക  
    

നല്ല വേശ്യ

ഏതു രാത്രിയുടെ വിശപ്പാണ് നീ 
പുറത്ത് പെരുമ്പറ കൊട്ടിയാടുന്ന 
പെമാരിക്കുള്ളിലേക്ക് 
കുളിര് തേടി പോവുന്ന എന്റെ നിഴല്‍. 
തെരിവു വെളിച്ചത്തില്‍ 
ഇരുട്ട് ഉടയുമ്പോള്‍ 
ഏതോ റാക്കിന്റെ,വിയര്‍പ്പിന്റെ  
മുഷിഞ്ഞ ഗന്ദം 
ഹേയ്‌ രാത്രി പുത്രി ,
നിനക്ക് കാമത്തിന്റെ മേലങ്കികളില്ല 
നിര്‍വികാരമായ ഒരു ചിരി മാത്രം   

Wednesday, 7 March 2012

വൈറസ്‌

തലച്ചോറിലേക്ക് 
വൈറസ്‌ കയറി 
ചിന്തകള്‍ വേച്ചു വേച്ചു നടന്നു 
ഫോര്‍മാറ്റ്‌ ചെയ്യണം 
അതിന്‍ മുന്‍പ് 
ചിലത് , മറക്കാന്‍ പാടില്ലാത്തത് 
നിന്റെ തലയിലേക്ക് പകര്‍ത്തണം 
വൈറസ്സുകള്‍ പടിയിറങ്ങുമ്പോള്‍ 
ശുന്യമാകുന്ന തലച്ചോറിലേക്ക് 
നീ എന്റെ ഓര്‍മകളെ 
തിരിച്ചേല്‍പ്പിക്കണം  

റോസ്‌

ജനിച്ചപ്പോള്‍ ആദ്യം 
കയ്യില്‍ തന്നത് 
ഒരു റോസ്‌ പൂവ് ആയിരുന്നത്രെ 
പ്രണയിനി ആദ്യം തന്നതും 
ഒരു റോസ് പൂവാണ് 
ഉണങ്ങിയ റോസാ പൂക്കളിലുടെ
ഞാന്‍ കരിയുമ്പോള്‍ 
റീത്ത് ആയി വരുന്നതും   
ഒരു റോസപ്പൂവ്      

അവള്‍

അവളുടെ  വിയര്‍പ്പിന് 
പുല്‍തൈലത്തിന്റെ ഗന്ദമാണ്
അവളിലുടെ വഴുതി വീണ കണ്ണുകള്‍ 
പ്രപഞ്ചത്തിന്റെ ചന്ദസ്സിനെ 
ആവോളം പ്രകീര്‍ത്തിച്ചു 
അവളിലേക്ക്‌  പതിച്ച മനസ്സ് 
ഒന്നും മനസ്സിലാവാതെ 
പകച്ചു നിന്നു    

Tuesday, 6 March 2012

മണം

അവളെ വാരി പുണര്‍ന്ന് 
ഞാന്‍ നേടിയ രാവിനെ 
ആവോളം ചുമ്പിച്ച 
എന്റെ മിഴികള്‍ക്ക് 
അവള്‍ തന്നത് 
ഒരായിരം കടല്‍ തുരുത്തുകള്‍. 
മഴ പെയ്താല്‍, 
തളിര്‍ക്കുന്ന ചെടികളും 
കൊഴിയുന്ന ഇലയും പോലെ 
മണ്ണിന്റെ മണം പേറി 

ചിന്തകള്‍

ജനല്‍ പൊളിയിലുടെ 
പുറത്തേക്ക് ഊതിയ
ചിന്തകള്‍ , ഇരുണ്ടുപോയ- 
ശ്വാസ കോശത്തെ 
ചുമ സ്വേച്ഛാധിപതിയാക്കി. 
  ഒരു പക്ഷെ ,
  ചിന്തകള്‍ തിരിഞ്ഞു നടക്കുമ്പോള്‍
  മരണം ഒരു പൊതിച്ചോറ് പോലെ 
  എന്റെ മുന്നിലെത്താം  
       

Monday, 5 March 2012

കണ്ണാടി

ഞാനും നീയും 
വെളിപാടിന്റെ 
നിഴല്‍ യുദ്ധത്തില്‍ 
ഒറ്റപെട്ടുപോയ  
പ്രത്യാശകള്‍ ആണ് 
നിറം പോയ 
എന്റെ മുഖം ,
നിന്നിലെ ചങ്ങാതി 
പുതിയ കണ്ണാടി തേടുന്നു     

ചതുപ്പ്

പതിക്കായ്‌ പാതിര
മാറ്റി വക്കുന്നതിന്‍ മുന്‍പ് ,
കാമുകന് നല്‍കുന്ന 
ചുടു ചുമ്പനങ്ങള്‍ക്ക് ,
വേഗം ഏറുന്നു   
യവനികക്കുള്ളില്‍ 
കിനാവ്‌ വ്യപിച്ചരിക്കുമ്പോള്‍
നിനക്ക് സദാചാരത്തിന്റെ 
പട്ടും വളയുമായ്‌ 
കിടക്കയില്‍ അയാള്‍ കാത്തിരിക്കുന്നു       

Sunday, 4 March 2012

വാച്ച്

മരണം കാത്ത് 
കിടക്കുന്നവന്റെ 
കയ്യിലെക്കെന്തിനാണ് 
നീ പുതിയ വാച്ച് കെട്ടുന്നത് 
ആ വാച്ചില്‍  ഇനി 
എന്തിനു ഇത്രയേറെ സുചികള്‍ 

Saturday, 3 March 2012

നിന്റെ പേരെഴുതുമ്പോള്‍

നിന്റെ പേരെഴുതുമ്പോള്‍ 
വിറയുന്ന വിരലുകളെ 
വിയര്‍ക്കുന്ന നെഞ്ഞിനെ 
തളരുന്ന കാലിനെ 
ഇടറുന്ന ചങ്കിനെ
തിളയ്ക്കുന്ന ചോരയെ 
തിളങ്ങുന്ന കണ്ണിനെ 
മയങ്ങുന്ന ചെവിയെ 
എല്ലാം, എത്ര പാടുപെട്ടാണ് 
ഞാന്‍ ഒളിപ്പിക്കുന്നത്  

Friday, 2 March 2012

പക

പൂവിതള്‍  ചുമ്പിച്ച
മഞ്ഞു തുള്ളിയെ 
വെപിചാരത്തിന്റെ 
മുള്‍മുന കൊണ്ട് 
ക്രുശിച്ച സദാചാര കമ്മിറ്റികള്‍ക്ക് 
എന്റെ ഹൃദയത്തിലേക്ക് 
ഉരു വിലക്ക്    
 

Thursday, 1 March 2012

സുഹൃത്തേ

സുഹൃത്തേ ,
ഇവിടെ സൗഹൃദം
തളര്‍ന്നു വീഴുന്നു .
തക്ഷകന്റെ നാവിലെ 
കൊടും വിഷം പോലെ 
നിന്റെ ചിരിയില്‍
പ്രണയത്തിന്റെ കരിനീലം.
തുളവീണ ഹൃദയത്തിന്റെ
ഭിത്തി പോലെ
വ്രണിതം , പ്രണയം.
വയ്യ, ഈ വിഷചാര്‍ നുനണയുവാന്‍.

Wednesday, 29 February 2012

ചാത്താ

 വീടിനു കിണറു കുഴിച്ചത്
നിന്റെ കയ്കോട്ടു കൊണ്ടാണ് 
പറമ്പ് കളച്ചതും, വരമ്പ് ഉണ്ടാക്കിയതും,
തട് കീറിയതും  , ചെടി നട്ടതും,
മുത്തച്ഛനു കുഴി മാന്തിയതും ,
ഈ കയ്ക്കോട്ടു കൊണ്ടാണ് 
ഇന്ന് , അതെ കയ്ക്കോട്ടു കൊണ്ട് 
ചാത്താ, നിന്നേം കാലം കുഴിച്ചു മുടുന്നു 
  

Tuesday, 28 February 2012

നീയും ഞാനും

മഴവില്ല് മഞ്ഞുതുള്ളിയില്‍ 
ഒളിക്കുന്ന പോലെ 
കാറ്റ് കാണാതെ ,
കരുതി വച്ചതല്ലേ നാം
എന്നിട്ടും തകര്‍ന്നു 
അലിഞ്ഞില്ലാതായി ,
നീയും ഞാനും  

  

Saturday, 25 February 2012

ഒന്നാം ക്ലാസ്സ്‌

ഒന്നാം ക്ലാസ്സില്‍ 
പഠിപ്പിക്കാന്‍ കയറിയപ്പോ 
ഒരു മൊട്ടത്തലയന്‍ 
കൊഞ്ഞനം കുത്തി 
മണ്ടക്കൊരു മേട്ടം
കൊടുത്തപ്പോള്‍ ,
എല്‍ .കെ .ജി . ക്കാരി 
കല്ലെറിഞ്ഞു 
പായ ചുവരിന്റെ 
അപ്പുറം നിക്കണ 
ലില്ലി ടീച്ചറെ കണ്ടപാടെ 
ഒരു കല്ല്‌ തിരഞ്ഞു 
നടന്നു ഞാനും    

മണ്‍സൂണ്‍

മണ്‍സൂണ്‍ നീ 
പെയ്തു നിറയുകയാണ്
സ്വപ്‌നങ്ങള്‍ നിറയുന്ന 
രാവുകളില്‍ 
നിറഞ്ഞ പെണ്ണിന്റെ 
കിനാക്കളെ നീ 
എന്നിലേക്ക്‌ പകരുകയാണ്
    
      

പോട്ടെ പുല്ല്

പോട്ടെ പുല്ല്
കാണരുതത്രേ,
വിളിക്കരുത് , 
മെസ്സേജ് അയക്കരുത് 
ഇവളാര് ത്രിപുര സുന്ദരിയോ 
ആരായാലും എനിക്ക് പുല്ലാണ്  
എത്രയോ സുന്ദരികള്‍ 
ദിവസേന ഇതിലുടെ  
പ്രതീക്ഷ കയ്യ് വിടരുതല്ലോ          

Friday, 24 February 2012

തല

അയാള്‍ ചത്തു 
നല്ലിനം മാവുനോക്കി 
കത്തിച്ചു 
തലയും മുടിയും 
കത്തിയില്ല 
ആളുകള്‍ ഓടികൂടി 
ചര്‍ച്ചകള്‍ ,ഭീതികള്‍
നിഴലില്ലാതെ , വാടാതെ
ഒരു മുഴുത്ത തല             
കുഴിച്ചിട്ടു നോക്കി 
ആ പോന്തിവരുന്നു 
മുഴുത്ത തല 

Thursday, 23 February 2012

മറക്കാതിരിക്കാന്‍


മറക്കാതിരിക്കാന്‍  
എന്ത്  വേണം 
സ്വപ്നങ്ങളൊക്കെ      
പെറുക്കിടേണം         
മഞ്ഞും  വെയിലും 
കാറ്റും  മഴയും 
ഒന്നുമേ  കാണാതെ  
കാത്തിടേണം 
കണ്ണിമ ചിമ്മാതെ 
കാത്തു വെച്ച 
മൂവന്തി കടലില്‍
അലിഞ്ഞു പോകെ 
ഇരുളിലെന്‍ മോഹം 
പൊലിഞ്ഞുപോയി        

കാലം

കാലം ,
പിറകോട്ടു പാഞ്ഞ്
രാവും പകലും 
പുനര്‍ജനിക്കുമ്പോള്‍ 
മെല്ലെ അലിഞ്ഞില്ലാതാകുന്നു 
ഫ്ലാറ്റുകള്‍ , റോഡുകള്‍ ,
പുകയൂതുന്ന  കുഴലുകള്‍ .
വിരിയുന്നു 
വയലുകള്‍ , 
നേര്‍ത്ത വരമ്പുകള്‍ ,
അകലെയെന്‍ കുടിലും,
ഉമ്മറത്തെന്‍ അമ്മമ്മയും  
 

Wednesday, 22 February 2012

കാത്തിരിപ്പ്‌

 ഉരുകി ഒലിച്ച് 
അണഞ്ഞു പോയ 
മെഴുകു തിരിയില്‍ ,
പാറാന്‍ മറന്ന്‌,
പെട്ട്  പോയ 
പൂമ്പാറ്റ പോലെ 
നീ എന്നിലേക്ക്‌ എത്തരുത് .
എന്നെ നിന്നെയും
വലംവച്ച്  പ്രണയം 
ഇരുട്ടിലേക്ക് ഒളിക്കുമ്പോള്‍ 
നീ വരുന്നതും കാത്ത്
ഞാന്‍  ഇരിപ്പുണ്ടാവും 

       
 
  

Tuesday, 21 February 2012

കത്ത്

ഈ കത്ത് 
എത്ര തവണ വായിച്ചതാണ് 
മരുഭുമിയുടെ 
ഉറക്കമില്ലാത്ത  രാവുകളില്‍ 
അവന്‍ എന്നെ ഓര്‍ത്തതിന്റെ
രേഖാചിത്രം 
പ്രതീക്ഷയുടെ നേര്‍ത്ത 
തുരുത്തിലേക്ക് 
അവന്റെ എത്തിനോട്ടം 
പോലെ ,
ഉറുമ്പുകള്‍ വരിതെറ്റാതെ  
നടന്നടുക്കുംപോലെ, 
ഒരെണ്ണം        
   
 

Monday, 20 February 2012

PHY-PRASANTH: അനുശോചനം

PHY-PRASANTH: അനുശോചനം: അമ്പലത്തിന്റെ പടിയില്‍ തല തല്ലി ചത്ത പെണ്ണിന് ക്യാമറയുടെ ദിവ്യ വെളിച്ചം ഒരു രാത്രിയുടെ വീര്‍പ്പുമുട്ടലില്‍ മാധ്യമങ്ങളുടെ അനുശോചനം

അനുശോചനം

അമ്പലത്തിന്റെ പടിയില്‍ 
തല തല്ലി ചത്ത 
പെണ്ണിന് 
ക്യാമറയുടെ ദിവ്യ വെളിച്ചം 
ഒരു രാത്രിയുടെ 
വീര്‍പ്പുമുട്ടലില്‍  
മാധ്യമങ്ങളുടെ  അനുശോചനം
        

അനുശോചനം

അമ്പലത്തിന്റെ പടിയില്‍ 
തല തല്ലി ചത്ത 
പെണ്ണിന് 
ക്യാമറയുടെ ദിവ്യ വെളിച്ചം 
ഒരു രാത്രിയുടെ 
വീര്‍പ്പുമുട്ടലില്‍ 
മാധ്യമങ്ങളുടെ അനുശോചനം

ചിത്രങ്ങള്‍

ചില ചിത്രങ്ങള്‍
  അങ്ങിനെയാണ് 
 ആര്‍കും ഒന്നും
 മനസ്സിലാവില്ല,
എന്നെയും.
          
                   സകല ചായങ്ങളും 
        തുപ്പി തെറിപ്പിച്ച
         ഒരു ചിത്രം.......
          ബുദ്ധിയും സിദ്ധിയും
          സമാസമം ചേര്‍ന്നത്‌ .
                    അവാര്‍ഡു കമ്മിറ്റി 
                      ഞെട്ടി പോയത്രേ............